Send your suggestion,news and photos to jscyakandanad@gmail.com Mob:9048923340.

ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കം

പരുമലയില്‍ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ദൈവാലയം പണിയുക എന്നുള്ളത് ഏതൊരു യാക്കോബായക്കാരന്റെയും ദീര്‍ഘനാളത്തെ സ്വപ്നമാണ്. പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യനെ പരിശുദ്ധത്മ നടത്തിപ്പ് വഴിയായി മേല്പ്പട്ട സ്ഥാനത്തെക്കുയര്‍ത്തന്‍ പരിശുദ്ധ ബാവ തീരുമാനിച്ചത് സഭയുടെ ചരിത്ര വഴിയിലെ ദൈവനിയോഗം.

പരിശുദ്ധ പരുമലതിരുമെനിയുടെ പാത്രിയര്‍ക്കാ വിശ്വാസം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ 'ശല്‍മൂസയും' ജെറുസലേം യാത്രാ വിവരണവും, വില്‍പത്രവും മാത്രം വായിച്ചു നോക്കിയാല്‍ മതിയാവുന്നതാണ്. വേദ വിപരീതികളുടെ ആക്രമണങ്ങളില്‍ സഭ നൌക ആടിയുലഞ്ഞപ്പോള്‍
പരി.പാത്രിയര്‍ക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നുള്ളുകയും ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിക്കുകയും,ഓരോ ഭദ്രാസനത്തിനും മെത്രാപ്പോലിത്തമാരെ വാഴിക്കുകയും ചെയ്തത് സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി. പരി.സഭയിലെ നിരണം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട " കൊച്ചിതിരുമേനി "തന്‍റെ ജീവിതകാലം വരെയും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം തള്ളി പറഞ്ഞിട്ടില്ല. വട്ടശ്ശേരില്‍ ദിവന്നസിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്രവാദം സഭയില്‍ ആളിക്കത്തുകയും "തെക്കന്‍" ഭദ്രസനങ്ങളില്‍ പലരും ആ വാദത്തെ പിന്തുണക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയും സെമിനാരിയും മെത്രാന്‍ കക്ഷികളുടെ കയ്യിലെത്തി.
കത്തോലിക്ക സഭ നിരണത്ത് മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയം പണിതപ്പോള്‍ ഈ താല്‍പ്പര കക്ഷികള്‍ അതിനെതിരെയും മുറവിളി കൂട്ടിയതാണ്. മലങ്കര കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് "കാതോലിക്ക" എന്നാ സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു ഇളിഭ്യരായ സംഭവം ക്രൈസ്തവ ലോകം മറക്കാന്‍ വഴിയില്ല. മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥയാത്രയായി പോകുന്നവരിലെറയും പരുമല, പുതുപ്പിള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. പുതുപ്പള്ളിയിലെ പഴയ പള്ളിക്ക് തൊട്ടടുത്തായി യാക്കോബായ സഭ പുതിയ ദൈവാലയം പണിതു ആരാധന നടത്തിവരുകയും, പെരുന്നാള്‍ ദിവസം പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടും നാളിതുവരെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിവില്ല. പിറവം, കോതമംഗലം,
മുളന്തുരുത്തി എന്നിവടങ്ങളില്‍ യാക്കോബായ പള്ളികളോട് ചേര്‍ന്ന് "മെത്രാന്‍ കക്ഷികള്‍ " പള്ളി പണിതിട്ട് യാക്കോബായ സഭ എതിര്‍ത്തില്ല.എന്തിനേറെ ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും ഇല്ലാത്ത മീമ്പാറയില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനം പണിയുന്നതിനെയും യാക്കോബായ സഭ എതിര്‍ത്തില്ല.
1902 ല്‍ കാലം ചെയ്ത പരി തിരുമേനി അതിനു ശേഷം ഉണ്ടായ മെത്രാന്‍ കക്ഷികളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല എന്ന കാര്യം എന്നാണു മെത്രാന്‍ കക്ഷികള്‍ മനസിലാക്കുന്നത്‌. ഒരു ആരാധനാലയത്തിന്റെ അടുത്തു വേറൊരു ആരാധനാലയം പണിയാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തടസമില്ലന്നിരിക്കെ വെറും നിരര്‍ത്ഥകമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മെത്രാന്‍ കക്ഷികളുടെ കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനായി ഒരു സംവാദം ഇവിടെ തുടങ്ങുകയാണ്. ഇത് തികച്ചും ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് ......വഴിമുടക്കികളാവാന്‍ ശ്രമിക്കാതെ ക്രിസ്തീയ വിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നോട്ടു പോകണമെന്ന് മെത്രാന്‍ കക്ഷികളോട് താഴ്മയായി അപേക്ഷിക്കുന്നു.


Tuesday, October 5, 2010

പരുമല സെമിനാരിയും പള്ളിയും സിംഹാസനം വകയെന്നു യാക്കോബായ സഭ; നീക്കം വിലപ്പോവില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

 Mangalam
Wednesday  October 06
 കൊച്ചി: പരുമല സെമിനാരിയുടെ ഉടമസ്‌ഥാവകാശ രേഖ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പേരിലാണെന്നു യാക്കോബായ സഭ. അരികുപുറത്തു കുടുംബക്കാര്‍ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക് ഇഷ്‌ടദാനം നല്‍കിയതാണു സെമിനാരി സ്‌ഥലം. യാക്കോബായ സഭയുടെ പരിശുദ്ധനായ ആലുവായിലെ വലിയ തിരുമേനിയാണു പരുമല സെമിനാരി പണിയാന്‍ നേതൃത്വം നല്‍കിയതെന്നു നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പറഞ്ഞു.

എന്നാല്‍, തെറ്റായ അവകാശവാദം വിലപ്പോവില്ലെന്നും പള്ളിപണിയെ എന്തു വിലകൊടുത്തും നേരിടുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ വ്യക്‌തമാക്കി.

ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ തങ്ങള്‍ക്ക്‌ ആരാധനാസൗകര്യം ലഭിച്ചില്ലെങ്കില്‍ പരുമലയിലും മൂവാറ്റുപുഴ, തൃശൂര്‍ മണ്ണുത്തി അരമനകളിലും അവകാശവാദം ഉന്നയിച്ചു രംഗത്തുവരാനാണു യാക്കോബായ വിഭാഗത്തിന്റെ നീക്കം.

വടക്കന്‍പ്രദേശത്തു യാക്കോബായ പള്ളികളില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നതു തുടര്‍ന്നാല്‍ എതിര്‍വിഭാഗത്തിന്റെ പൗരാണിക ദേവാലയങ്ങളില്‍ അവകാശമുന്നയിക്കും. ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരുകവഴി മൂവാറ്റുപുഴ അരമന നഷ്‌ടപ്പെട്ട യാക്കോബായ സഭ അതിനടുത്തുതന്നെ സ്‌ഥലംവാങ്ങിക്കഴിഞ്ഞു.

തെക്കന്‍പ്രദേശങ്ങളില്‍ കൂടുതല്‍ പള്ളികള്‍ സ്‌ഥാപിച്ചു നിരണം, കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങളില്‍ സഭയുടെ ശക്‌തി വര്‍ധിപ്പിക്കാനും അവര്‍ ആലോചിക്കുന്നു.

അന്തോഖ്യാ പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ പത്രോസ്‌ തൃതീയന്‍ ബാവയാണു പരുമല തിരുമേനിയെ വാഴിച്ചതും നിരണം ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതും. എന്നിട്ടും ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കൈവശമുള്ള സെമിനാരിയിലോ പള്ളിയിലോ യാക്കോബായ സഭ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല.

എന്നാല്‍ യാക്കോബായ വിശ്വാസികള്‍ക്കായി പരുമലയില്‍ പള്ളി പണിയാനുള്ള ശ്രമത്തെ എതിര്‍ക്കുന്നതു നീതിയല്ലെന്നു മോര്‍ കൂറിലോസ്‌ പറയുന്നു. പള്ളിപണി തടഞ്ഞ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കലക്‌ടറെ സമീപിക്കും. മഞ്ഞനിക്കര തീര്‍ഥയാത്രയ്‌ക്കു പോകുന്നവരില്‍ ഏറെയും പരുമല, പുതുപ്പള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചാണു മടങ്ങുന്നത്‌. പുതുപ്പള്ളിയില്‍ പഴയ പള്ളിക്കു സമീപം യാക്കോബായ വിഭാഗം പള്ളിപണിതിട്ടുണ്ട്‌.

പിറവം, കോതമംഗലം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ യാക്കോബായ പള്ളികളോടു ചേര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് പള്ളി നിര്‍മിച്ചതിനെ അവര്‍ എതിര്‍ത്തില്ല. ഓര്‍ത്തഡോക്‌സുകാര്‍ ഇല്ലാത്ത പുത്തന്‍കുരിശിനടുത്തു മീമ്പാറയില്‍ കണ്ടനാട്‌ ഭദ്രാസനത്തിന്റെ ആസ്‌ഥാനം പണിയുന്നതിനെയും തങ്ങള്‍ എതിര്‍ത്തില്ല. വടക്കന്‍പറവൂര്‍ പള്ളിയോടു ചേര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പണിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

യാക്കോബായ സഭയുടെ നീക്കം മനഃപൂര്‍വം പ്രശ്‌നം സൃഷ്‌ടിക്കാനാണെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പറയുന്നത്‌. അനുയായികള്‍ ഇല്ലാത്തിടത്തു പള്ളിവയ്‌ക്കുന്നതിനു ന്യായീകരണമില്ലെന്നും സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ പറയുന്നു. 'പരുമലപ്പള്ളി ഒന്നേയുള്ളൂ; അതേപേരില്‍ പള്ളിപണിയുന്നതും വെബ്‌സൈറ്റ്‌ ആരംഭിച്ചതും ദുരുദ്ദേശത്തോടെയാണ്‌'- അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments: