Send your suggestion,news and photos to jscyakandanad@gmail.com Mob:9048923340.

ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കം

പരുമലയില്‍ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ദൈവാലയം പണിയുക എന്നുള്ളത് ഏതൊരു യാക്കോബായക്കാരന്റെയും ദീര്‍ഘനാളത്തെ സ്വപ്നമാണ്. പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യനെ പരിശുദ്ധത്മ നടത്തിപ്പ് വഴിയായി മേല്പ്പട്ട സ്ഥാനത്തെക്കുയര്‍ത്തന്‍ പരിശുദ്ധ ബാവ തീരുമാനിച്ചത് സഭയുടെ ചരിത്ര വഴിയിലെ ദൈവനിയോഗം.

പരിശുദ്ധ പരുമലതിരുമെനിയുടെ പാത്രിയര്‍ക്കാ വിശ്വാസം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ 'ശല്‍മൂസയും' ജെറുസലേം യാത്രാ വിവരണവും, വില്‍പത്രവും മാത്രം വായിച്ചു നോക്കിയാല്‍ മതിയാവുന്നതാണ്. വേദ വിപരീതികളുടെ ആക്രമണങ്ങളില്‍ സഭ നൌക ആടിയുലഞ്ഞപ്പോള്‍
പരി.പാത്രിയര്‍ക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നുള്ളുകയും ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിക്കുകയും,ഓരോ ഭദ്രാസനത്തിനും മെത്രാപ്പോലിത്തമാരെ വാഴിക്കുകയും ചെയ്തത് സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി. പരി.സഭയിലെ നിരണം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട " കൊച്ചിതിരുമേനി "തന്‍റെ ജീവിതകാലം വരെയും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം തള്ളി പറഞ്ഞിട്ടില്ല. വട്ടശ്ശേരില്‍ ദിവന്നസിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്രവാദം സഭയില്‍ ആളിക്കത്തുകയും "തെക്കന്‍" ഭദ്രസനങ്ങളില്‍ പലരും ആ വാദത്തെ പിന്തുണക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയും സെമിനാരിയും മെത്രാന്‍ കക്ഷികളുടെ കയ്യിലെത്തി.
കത്തോലിക്ക സഭ നിരണത്ത് മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയം പണിതപ്പോള്‍ ഈ താല്‍പ്പര കക്ഷികള്‍ അതിനെതിരെയും മുറവിളി കൂട്ടിയതാണ്. മലങ്കര കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് "കാതോലിക്ക" എന്നാ സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു ഇളിഭ്യരായ സംഭവം ക്രൈസ്തവ ലോകം മറക്കാന്‍ വഴിയില്ല. മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥയാത്രയായി പോകുന്നവരിലെറയും പരുമല, പുതുപ്പിള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. പുതുപ്പള്ളിയിലെ പഴയ പള്ളിക്ക് തൊട്ടടുത്തായി യാക്കോബായ സഭ പുതിയ ദൈവാലയം പണിതു ആരാധന നടത്തിവരുകയും, പെരുന്നാള്‍ ദിവസം പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടും നാളിതുവരെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിവില്ല. പിറവം, കോതമംഗലം,
മുളന്തുരുത്തി എന്നിവടങ്ങളില്‍ യാക്കോബായ പള്ളികളോട് ചേര്‍ന്ന് "മെത്രാന്‍ കക്ഷികള്‍ " പള്ളി പണിതിട്ട് യാക്കോബായ സഭ എതിര്‍ത്തില്ല.എന്തിനേറെ ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും ഇല്ലാത്ത മീമ്പാറയില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനം പണിയുന്നതിനെയും യാക്കോബായ സഭ എതിര്‍ത്തില്ല.
1902 ല്‍ കാലം ചെയ്ത പരി തിരുമേനി അതിനു ശേഷം ഉണ്ടായ മെത്രാന്‍ കക്ഷികളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല എന്ന കാര്യം എന്നാണു മെത്രാന്‍ കക്ഷികള്‍ മനസിലാക്കുന്നത്‌. ഒരു ആരാധനാലയത്തിന്റെ അടുത്തു വേറൊരു ആരാധനാലയം പണിയാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തടസമില്ലന്നിരിക്കെ വെറും നിരര്‍ത്ഥകമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മെത്രാന്‍ കക്ഷികളുടെ കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനായി ഒരു സംവാദം ഇവിടെ തുടങ്ങുകയാണ്. ഇത് തികച്ചും ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് ......വഴിമുടക്കികളാവാന്‍ ശ്രമിക്കാതെ ക്രിസ്തീയ വിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നോട്ടു പോകണമെന്ന് മെത്രാന്‍ കക്ഷികളോട് താഴ്മയായി അപേക്ഷിക്കുന്നു.


Monday, October 4, 2010

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത

പത്തനംതിട്ട: പരുമലയില്‍ യാക്കോബായ സുറിയാനി സഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ മനഃപൂര്‍വ്വം ശ്രമങ്ങള്‍ നടത്തുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആരോപിച്ചു. നിലവിലുള്ള പള്ളിയുടെ പേരില്‍ യാക്കോബായസഭ പുതിയ പള്ളി പണിയുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയെന്ന പേരിലാണ് പുതിയ നിര്‍മ്മാണം. ഓര്‍ത്തഡോക്‌സ് സഭയുടെ പരുമല സെമിനാരി പള്ളിയുടെ പേര് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയെന്നാണ്. യാക്കോബായ സഭയുടെ പള്ളി വരുന്നതോടെ പരിശുദ്ധ  പരുമല തിരുമേനിയുടെ നാമത്തിലുള്ള പരുമലയിലെ പ്രഥമ പള്ളിയായിരിക്കും ഇത്.  
പരുമല സെമിനാരിയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 750 മീറ്റര്‍ അകലെയാണ് പുതിയ പള്ളി നിര്‍മ്മിക്കുന്നത്. ഈ പ്രദേശത്തുള്ള യാക്കോബായ സഭാ വിശ്വാസികളായ 25 കുടുംബങ്ങള്‍ക്ക് ആരാധനയ്ക്കാണ് പള്ളി നിര്‍മ്മിക്കുന്നത്.

യാക്കോബായ സഭ www.parumalappally.org എന്ന വെബ്‌സൈറ്റ് തുടങ്ങിയത് സൈബര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഈ വെബ്‌സൈറ്റിന്റെ പേരില്‍ എന്തെങ്കിലും തെറ്റിദ്ധാരണ പരത്തുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ യാക്കോബായ സഭ തയ്യാറാണ്.
പരുമല സെമിനാരിയില്‍ പെരുന്നാളും തീര്‍ത്ഥയാത്രയും നടത്തുന്ന അതേ തിയ്യതികളില്‍ പുതിയ പള്ളിയില്‍ അത്തരം ആചാരങ്ങള്‍ നടത്തുകയില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ സഭ തയ്യാറാണ്. പരുമല സെമിനാരിയില്‍ യാക്കോബായ സഭയ്ക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ അതുന്നയിച്ച് ഇതുവരെ ഒരു കേസുപോലും കൊടുത്തിട്ടില്ല.
യാക്കോബായക്കാര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ യാക്കോബായ പള്ളികളുടെ സമീപം ഓര്‍ത്തഡോക്‌സ്‌സഭ പല പള്ളികളും സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയൊന്നുമില്ലാത്ത സംഘര്‍ഷസാധ്യത പരുമലയില്‍ ഉണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കണം-ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  മെത്രാപ്പോലിത്ത  ആവശ്യപ്പെട്ടു.

1 comment:

kattachirapally said...

ഓര്‍ത്തഡോക്‍സ്‌ സഭ തര്‍കിക്കുവാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല ,പരുമല തിരുമേനിയെ വെച്ച് ഇത്രയും നാളും കാശ് ഉണ്ടാക്കി മെത്രന്മാര്‍ സുഖിച്ചു . അത് നഷ്ടപെടുമെന്നുള്ള പേടി കാരണമാകും ഇപ്പോള്‍ ഈ ഭീഷണി ,പരുമല തിരുമേനി അന്ത്യോഖ്യയുടെതനെങ്കില്‍ പരുമലയില്‍ പള്ളി പണിഞ്ഞിരിക്കും,കുറെ ഊപ്പകളെ കാണിച്ചു വിരട്ടനാണ് പരിശുധന്മാര്‍ നോക്കുന്നതെങ്കില്‍ അത് 8 ആയി മടക്കി മെത്രാന്മാരുടെ കീശയില്‍ വെച്ചേക്കു. സത്യാ വിശ്വാസത്തില്‍ പടുത്തുയര്‍തിയതാണ് യാക്കോബായ സഭ ,മരിക്കുവോളം അതിനുവേണ്ടി നിലകൊള്ളും. ഞങ്ങള്‍ടെ പ്രതിഫലം സ്വര്‍ഗത്തില്‍ നിന്നാ ,അല്ലാതെ പാവങ്ങള്ടെ പിടിച്ചുമെടിച്ചല്ല ..