Send your suggestion,news and photos to jscyakandanad@gmail.com Mob:9048923340.

ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കം

പരുമലയില്‍ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ദൈവാലയം പണിയുക എന്നുള്ളത് ഏതൊരു യാക്കോബായക്കാരന്റെയും ദീര്‍ഘനാളത്തെ സ്വപ്നമാണ്. പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യനെ പരിശുദ്ധത്മ നടത്തിപ്പ് വഴിയായി മേല്പ്പട്ട സ്ഥാനത്തെക്കുയര്‍ത്തന്‍ പരിശുദ്ധ ബാവ തീരുമാനിച്ചത് സഭയുടെ ചരിത്ര വഴിയിലെ ദൈവനിയോഗം.

പരിശുദ്ധ പരുമലതിരുമെനിയുടെ പാത്രിയര്‍ക്കാ വിശ്വാസം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ 'ശല്‍മൂസയും' ജെറുസലേം യാത്രാ വിവരണവും, വില്‍പത്രവും മാത്രം വായിച്ചു നോക്കിയാല്‍ മതിയാവുന്നതാണ്. വേദ വിപരീതികളുടെ ആക്രമണങ്ങളില്‍ സഭ നൌക ആടിയുലഞ്ഞപ്പോള്‍
പരി.പാത്രിയര്‍ക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നുള്ളുകയും ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിക്കുകയും,ഓരോ ഭദ്രാസനത്തിനും മെത്രാപ്പോലിത്തമാരെ വാഴിക്കുകയും ചെയ്തത് സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി. പരി.സഭയിലെ നിരണം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട " കൊച്ചിതിരുമേനി "തന്‍റെ ജീവിതകാലം വരെയും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം തള്ളി പറഞ്ഞിട്ടില്ല. വട്ടശ്ശേരില്‍ ദിവന്നസിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്രവാദം സഭയില്‍ ആളിക്കത്തുകയും "തെക്കന്‍" ഭദ്രസനങ്ങളില്‍ പലരും ആ വാദത്തെ പിന്തുണക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയും സെമിനാരിയും മെത്രാന്‍ കക്ഷികളുടെ കയ്യിലെത്തി.
കത്തോലിക്ക സഭ നിരണത്ത് മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയം പണിതപ്പോള്‍ ഈ താല്‍പ്പര കക്ഷികള്‍ അതിനെതിരെയും മുറവിളി കൂട്ടിയതാണ്. മലങ്കര കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് "കാതോലിക്ക" എന്നാ സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു ഇളിഭ്യരായ സംഭവം ക്രൈസ്തവ ലോകം മറക്കാന്‍ വഴിയില്ല. മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥയാത്രയായി പോകുന്നവരിലെറയും പരുമല, പുതുപ്പിള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. പുതുപ്പള്ളിയിലെ പഴയ പള്ളിക്ക് തൊട്ടടുത്തായി യാക്കോബായ സഭ പുതിയ ദൈവാലയം പണിതു ആരാധന നടത്തിവരുകയും, പെരുന്നാള്‍ ദിവസം പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടും നാളിതുവരെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിവില്ല. പിറവം, കോതമംഗലം,
മുളന്തുരുത്തി എന്നിവടങ്ങളില്‍ യാക്കോബായ പള്ളികളോട് ചേര്‍ന്ന് "മെത്രാന്‍ കക്ഷികള്‍ " പള്ളി പണിതിട്ട് യാക്കോബായ സഭ എതിര്‍ത്തില്ല.എന്തിനേറെ ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും ഇല്ലാത്ത മീമ്പാറയില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനം പണിയുന്നതിനെയും യാക്കോബായ സഭ എതിര്‍ത്തില്ല.
1902 ല്‍ കാലം ചെയ്ത പരി തിരുമേനി അതിനു ശേഷം ഉണ്ടായ മെത്രാന്‍ കക്ഷികളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല എന്ന കാര്യം എന്നാണു മെത്രാന്‍ കക്ഷികള്‍ മനസിലാക്കുന്നത്‌. ഒരു ആരാധനാലയത്തിന്റെ അടുത്തു വേറൊരു ആരാധനാലയം പണിയാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തടസമില്ലന്നിരിക്കെ വെറും നിരര്‍ത്ഥകമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മെത്രാന്‍ കക്ഷികളുടെ കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനായി ഒരു സംവാദം ഇവിടെ തുടങ്ങുകയാണ്. ഇത് തികച്ചും ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് ......വഴിമുടക്കികളാവാന്‍ ശ്രമിക്കാതെ ക്രിസ്തീയ വിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നോട്ടു പോകണമെന്ന് മെത്രാന്‍ കക്ഷികളോട് താഴ്മയായി അപേക്ഷിക്കുന്നു.


Friday, October 8, 2010

പരുമല പള്ളിനിര്‍മ്മാണം ഓര്‍ത്തഡോക്‌സ് സഭ ദുഷ്പ്രചാരണം നടത്തുന്നു: മാര്‍ കൂറിലോസ്

Saturday, October 09, 2010
Mathrubhumi

കോട്ടയം: പരുമലയില്‍ യാക്കോബായ സഭ പള്ളിനിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലവിലുള്ള പള്ളിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും സഭ ആഗ്രഹിക്കുന്നില്ല. വസ്തുതകള്‍ തമസ്‌കരിക്കുന്നത് ശരിയല്ല.

ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശമുള്ള പരുമല പള്ളിയുടെ ആധാരം അന്ത്യോഖ്യാപാത്രിയര്‍ക്കീസ് വാഴിച്ച മലങ്കര മെത്രാപ്പോലീത്തയുടെ പേരിലാണ്.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് കീഴ്‌നടപ്പിലുള്ളവര്‍ക്കുവേണ്ടിയാണ് സ്ഥലം നല്‍കിയതും സെമിനാരി സ്ഥാപിച്ചതുമെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

പരുമല തിരുമേനിയെ വാഴിച്ചതും നിരണം ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതും അന്ത്യോഖ്യാപാത്രിയര്‍ക്കീസാണ്. പാത്രിയര്‍ക്കീസിന് ഉടമ്പടിപത്രം (ശല്‍വൂസ) നല്‍കിയതില്‍ പരുമല തിരുമേനിയുടെ അന്ത്യോഖ്യാ സിംഹാസന വിധേയത്വം വ്യക്തമാണ്.

പരുമല സെമിനാരിയും സ്വത്തുക്കളും 1934 ലെ ഭരണഘടനക്ക് വിധേയമല്ല എന്നും മലങ്കരസഭയുടെ പൊതുസ്വത്തില്‍ ഉള്‍പ്പെടില്ല എന്നും കോടതികള്‍ തീര്‍പ്പ് നല്‍കിയിട്ടുള്ളതാണ്. സത്യമിതായിരിക്കെ യാക്കോബായസഭ ഒരു അവകാശത്തിനും ശ്രമിച്ചിട്ടില്ല, ആഗ്രഹിക്കുന്നുമില്ല- മെത്രാപ്പോലീത്ത പറഞ്ഞു.

പരുമലയില്‍ ഒരേപേരില്‍ പള്ളി നിര്‍മ്മിക്കില്ലെന്നും ഒരേദിവസ്വം പെരുനാള്‍ നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമങ്ങള്‍ പാലിച്ചാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സഭ തയ്യാറാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ നിലവിലുള്ള പരുമല പള്ളിയിലെ സ്ഥാപനങ്ങളോ സ്വത്തുക്കളോ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പരുമല പ്രദേശത്ത് ആരൊക്കെ ദേവാലയം സ്ഥാപിക്കണമെന്ന് തിരുമാനിക്കുന്നതിനുള്ള അധികാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കല്ലെന്നും മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

പരുമലയിലെ പള്ളി: അവകാശത്തര്‍ക്കത്തിന്‌ ഇല്ലെന്നു യാക്കോബായ വിഭാഗം


 
Saturday October 09
കോട്ടയം: പരുമലയില്‍ ദേവാലയം നിര്‍മിക്കുന്നതു സംബന്ധിച്ച്‌ അവകാശത്തര്‍ക്കത്തിന്‌ ആഗ്രഹിക്കുന്നില്ലെന്നു യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശമുള്ള പരുമലയിലെ പള്ളിയുടെ ആധാരം അന്ത്യോഖ്യാ പാത്രിയര്‍ക്കിസ്‌ വാഴിച്ച മലങ്കര മെത്രാപ്പോലീത്തയുടെ പേരിലാണെന്നു നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവനയില്‍ പറഞ്ഞു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ കീഴ്‌നടപ്പിലുള്ളവര്‍ക്കു വേണ്ടിയാണ്‌ സ്‌ഥലം നല്‍കിയതും സെമിനാരി സ്‌ഥാപിച്ചതുമെന്ന്‌ ആധാരത്തില്‍നിന്നു വ്യക്‌തമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പരുമലയില്‍ ഒരേ പേരില്‍ പള്ളി നിര്‍മിക്കുന്നില്ല എന്നു പലപ്രാവശ്യം വ്യക്‌തമാക്കിയിട്ടുണ്ട്‌. ഒരേദിവസം പെരുനാളുകളും നടത്തില്ല. ഇത്രയുംനാള്‍ പരുമല ദേവാലയത്തില്‍നിന്നും 200 മീറ്റര്‍ ദൂരത്താണ്‌ യാക്കോബായ സഭ സ്‌ഥലം വാങ്ങിയത്‌ എന്നു പറഞ്ഞവര്‍ ദേവാലയ കവാടത്തില്‍നിന്നാണ്‌ ഇപ്പോള്‍ ദൂരം അളക്കുന്നത്‌. വെബ്‌സൈറ്റ്‌ എല്ലാ നിയമങ്ങളും പാലിച്ച്‌ നിര്‍മിച്ചതാണ്‌. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്ക് യാക്കോബായ സഭ തയാറാണ്‌ എന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശമുള്ള പരുമലയിലെ പള്ളിയിലോ സ്‌ഥാപനങ്ങളിലോ സ്വത്തുക്കളിലോ യാതൊരു അവകാശവും യാക്കോബായ സഭ ആഗ്രഹിക്കുന്നില്ലെന്ന്‌ മോര്‍ കൂറിലോസ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Tuesday, October 5, 2010

പരുമല സെമിനാരിയും പള്ളിയും സിംഹാസനം വകയെന്നു യാക്കോബായ സഭ; നീക്കം വിലപ്പോവില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

 Mangalam
Wednesday  October 06
 കൊച്ചി: പരുമല സെമിനാരിയുടെ ഉടമസ്‌ഥാവകാശ രേഖ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പേരിലാണെന്നു യാക്കോബായ സഭ. അരികുപുറത്തു കുടുംബക്കാര്‍ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക് ഇഷ്‌ടദാനം നല്‍കിയതാണു സെമിനാരി സ്‌ഥലം. യാക്കോബായ സഭയുടെ പരിശുദ്ധനായ ആലുവായിലെ വലിയ തിരുമേനിയാണു പരുമല സെമിനാരി പണിയാന്‍ നേതൃത്വം നല്‍കിയതെന്നു നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പറഞ്ഞു.

എന്നാല്‍, തെറ്റായ അവകാശവാദം വിലപ്പോവില്ലെന്നും പള്ളിപണിയെ എന്തു വിലകൊടുത്തും നേരിടുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ വ്യക്‌തമാക്കി.

ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ തങ്ങള്‍ക്ക്‌ ആരാധനാസൗകര്യം ലഭിച്ചില്ലെങ്കില്‍ പരുമലയിലും മൂവാറ്റുപുഴ, തൃശൂര്‍ മണ്ണുത്തി അരമനകളിലും അവകാശവാദം ഉന്നയിച്ചു രംഗത്തുവരാനാണു യാക്കോബായ വിഭാഗത്തിന്റെ നീക്കം.

വടക്കന്‍പ്രദേശത്തു യാക്കോബായ പള്ളികളില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നതു തുടര്‍ന്നാല്‍ എതിര്‍വിഭാഗത്തിന്റെ പൗരാണിക ദേവാലയങ്ങളില്‍ അവകാശമുന്നയിക്കും. ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരുകവഴി മൂവാറ്റുപുഴ അരമന നഷ്‌ടപ്പെട്ട യാക്കോബായ സഭ അതിനടുത്തുതന്നെ സ്‌ഥലംവാങ്ങിക്കഴിഞ്ഞു.

Monday, October 4, 2010

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത

പത്തനംതിട്ട: പരുമലയില്‍ യാക്കോബായ സുറിയാനി സഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ മനഃപൂര്‍വ്വം ശ്രമങ്ങള്‍ നടത്തുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആരോപിച്ചു. നിലവിലുള്ള പള്ളിയുടെ പേരില്‍ യാക്കോബായസഭ പുതിയ പള്ളി പണിയുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയെന്ന പേരിലാണ് പുതിയ നിര്‍മ്മാണം. ഓര്‍ത്തഡോക്‌സ് സഭയുടെ പരുമല സെമിനാരി പള്ളിയുടെ പേര് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയെന്നാണ്. യാക്കോബായ സഭയുടെ പള്ളി വരുന്നതോടെ പരിശുദ്ധ  പരുമല തിരുമേനിയുടെ നാമത്തിലുള്ള പരുമലയിലെ പ്രഥമ പള്ളിയായിരിക്കും ഇത്.  

Sunday, October 3, 2010

Opening Arguments
ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന  അവകാശങ്ങള്‍ ഹനിക്കുന്നവിധം പരുമലയില്‍ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കമാണെന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ വര്‍ക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്നതായ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ സഭ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് യോഗം വ്യക്തമാക്കി. വടക്കന്‍ പ്രദേശങ്ങളില്‍ അംഗ ബലം കുറവായിട്ടും ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം പള്ളികള്‍ പണിയുന്നതിനെ യാക്കോബായ  സഭ എതിര്‍ത്തിട്ടില്ല. സഭയുടെ ആലുവ, മൂവാറ്റുപുഴ, തൃശൂര്‍ അരമനകള്‍ കൈവശപെടുത്തിയപ്പോഴും വിശ്വാസികള്‍ സംയമനം പാലിച്ചത് ക്രൈസ്തവ   വിശ്വാസത്തോടും നിയമ വാഴ്ചയോടുമുള്ള വിധേയത്ത്വം  കൊണ്ടാണ്.

Opening Arguments
 ഓര്‍ത്തഡോകസ് സഭയുടെ ആരോപണങ്ങള്‍.
 1 ഓര്‍ത്തഡോകസ് സഭയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന പല പള്ളികളിലും അനധികൃതമായി പ്രവേശിച്ച് ക്രമസമാധാനനില തകരാറിലാക്കുകയും സര്‍ക്കാരിനു വമ്പിച്ച സുരക്ഷാബാദ്ധ്യത വരുത്തിവെയ്ക്കുകയും ചെയ്ത പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ അതേ അടവു തന്നെയാണ് പരുമലയിലും പരീക്ഷിക്കന്‍ ശ്രമിക്കുന്നത്.
 2 പരുമല പ്രദേശത്തു പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ പെട്ട ഒരു കുടുംബം പോലും ഇല്ലാതിരിക്കെ,ബദല്‍ പള്ളി പണിയുന്നതിലൂടെ ആരാധനയല്ല ലക്‌ഷ്യം എന്ന് വ്യക്തം.
3 ശബരിമലയില്‍ അതെ പേരില്‍ ശബരിമലയും ഗുരുവായൂരില്‍ അതെ പേരില്‍ മറ്റൊരു ക്ഷേത്രവും ,മന്നം സമാധിക്കു സമീപവും, ശ്രീ നാരായണ ഗുരു സമാധിക്കു സമീപവും പാളയം മുസ്ലീം പള്ളിക്ക് സമീപവും അതെ പേരുകളില്‍  സ്ഥാപനങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിച്ചാല്‍ അതിനെ ന്യായീകരിക്കാന്‍ പറ്റുമോ? അതെ തരത്തില്‍ തന്നെയല്ലേ പരുമലയില്‍ ഒരു ബദല്‍ പള്ളി വരുന്നതിനെയും കാണേണ്ടത്. 
4 ദിവസേന പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കല്‍ പതിനായിരക്കണക്കിനു ഭക്ത ജനങ്ങളാണ് എത്തുന്നത്.പെരുന്നാള്‍ ദിനങ്ങളില്‍ 50 ലക്ഷത്തോളം  തീര്‍ഥാടകര്‍ എത്തിച്ചേരാറുണ്ട്.പരുമലയില്‍ അതെ പേരില്‍ ഒരു ബദല്‍ പള്ളി പണിതു പരുമല കലാപഭൂമിയായി മാറ്റാനാണ് ശ്രമം.